മഴ ലഭിക്കണമെന്ന പ്രാർത്ഥനയുടെ ഭാഗമായി കർണാടകയിലെ ഒരു ഗ്രാമത്തിൽ 10 വയസ്സുള്ള ആൺ കുട്ടിയെയും 6 വയസ്സുള്ള പെൺ കുട്ടിയെയും പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിൽ മഴക്കുറവ് തുടരുന്നതിന്റെ ഇടയിലാണ് നാട്ടുകാർ പരമ്പരാഗത ആചാരത്തിൻ്റെ ഭാഗമായി ഈ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ ഇത് നിയമപരമായ യഥാർത്ഥ വിവാഹമല്ല, മഴയ്ക്കായി നടത്തിയ ഒരു പ്രതീകാത്മക ചടങ്ങാണ്. ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ അകലെ കോട്ടിപള്ളി ഗ്രാമത്തിലാണ് ഈ വേറിട്ട ആചാരം നടന്നത്.